Total Pageviews

Saturday, February 27, 2010

മോഹന്‍ലാല്‍ അമ്മാവനും ഇന്നസന്റ് അപ്പച്ചനും

"മലയാള സിനിമയുടെ ഇപ്പൊഴത്തെ പ്രശ്നം സുകുമാര്‍ അഴീക്കോടാണ്" എന്ന് "അമ്മ"പ്രസിഡന്റ് ഇന്നസെന്റ്.

"സുകുമാര്‍ അഴീക്കോട് തമാശ പറയുന്നു" എന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍.

"അതിസുന്ദരന്മാരോട് അഴീക്കോടിന് അസൂയ ആണെ"ന്ന് മലയാളത്തിലെ ഏക കഥാകൃത്തും
പരമ സുന്ദരനുമായ റ്റി.പത്മനാഭന്‍ !!

മോഹന്‍ലാല്‍ ഫാന്‍സ് അസ്സോസിയേഷന്‍ നാടു നീളെ നടന്ന് അഴീക്കോടിന്റെ കോലം കത്തിക്കുന്നു.

ഇങ്ങനെ ആക്രമിക്കപ്പെടാന്‍ തക്ക എന്തു ഭീകരപ്രവര്‍ത്തനമാണ് പ്രൊ.സുകുമാര്‍ അഴീക്കോട്
മലയാള സിനിമയ്ക്കെതിരെ നടത്തിയത്?

സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍, കരാര്‍ ഒപ്പിട്ട മറ്റൊരു സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയ വിവരം ഒരു പത്രസമ്മേളനത്തില്‍ തിലകന്‍ വെളിപ്പെടുത്തി.ചില സൂപ്പര്‍ സ്റ്റാര്‍ മാരും ഫെഫ്ക യുമാണ് അതിനു പിന്നിലെന്നും താര സംഘടനയായ "അമ്മ"യുടെ പക്കല്‍ പരാതിപ്പെട്ടിട്ട് ഇതുവരെയും ഒരു ഫലവും ഉണ്ടായില്ല എന്നും ശ്രീ.തിലകന്‍ പറഞ്ഞു.മാത്രമല്ല പരാതി നല്‍കിയത് അച്ചടക്ക ലംഘനമായി വ്യാഖ്യാനി
ച്ച് തിലകനെതിരെ നടപടിയുടെ വാളുമോങ്ങി നില്പാണത്രെ"അമ്മ".

അപ്പോഴാണ് എ.ഐ.വൈ.എഫ് ന്റെ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുത്ത പ്രൊ. സുകുമാര്‍ അഴീക്കോട്, തിലകനെപ്പോലൊരു വലിയ നടനെ അഭിനയത്തില്‍ നിന്നു വിലക്കുന്നത് കലയോടു ചെയ്യുന്ന അപരാധമാണെന്നു പറഞ്ഞത്.ഉപ്പിന്റെ ഉപ്പില്ലാതാക്കുന്നതു പോലെയാണതെന്നും അഭിപ്രായപ്പെട്ടു.താമസിയാതെ എ.ഐ.റ്റി.യു.സി യും കാനം രാജേന്ദ്രനും തിലകനു പിന്തുണയുമായെത്തി.അഭിനയ വൈഭവത്തില്‍ തിലകന്റെ മുമ്പില്‍ ഒന്നുമല്ലാത്ത ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറുകള്‍ അദ്ദേഹത്തിനെ ഒതു ക്കാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തയിറക്കിയത് തിലകനല്ല;ചില മാദ്ധ്യമങ്ങള്‍ തന്നെയായിരുന്നു.വിനയന്റെ പടത്തില്‍ അഭിനയിച്ചവര്‍ക്കും മറ്റു ജോലി ചെയ്തവര്‍ക്കും ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത ഊരുവില ക്കിന്റെ ഭാഗമാണ് കരാര്‍ ചെയ്യപ്പെട്ട പടത്തില്‍ നിന്നും വെട്ടി നീക്കിയത്.യഥാസ്ഥാനങ്ങ
ളില്‍ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നു കണ്ടപ്പോഴാണ് തിലകന്‍ പരസ്യമായി രംഗത്തെത്തിയത്.

തന്നെ അഭിനയിപ്പിക്കാത്തത് നടന്റെ തൊഴില്‍ നിഷേധമാണെന്നും അതിനു പരിഹാരം കാണണമെന്നും തിലകന്‍
ആവശ്യപ്പെട്ടപ്പോള്‍, ഏതു തിലകന്‍? എന്തു തിലകന്‍?ഏന്തു സിനിമ?ഏതു സിനിമ?എന്ത് അഭിനയം? എന്നൊക്കെ പരിഹസിച്ച്,പുച്ഛിച്ച്,അവഗണിച്ച് രസിച്ച "അമ്മ"യും"അച്ഛ"നും "അമ്മാച്ച"നും അഴീക്കോട് രംഗത്തു വന്നതോടെ ഇരിക്കപ്പൊറുതിയില്ലാതെ ആയി.അദ്ദേഹം പറഞ്ഞതു പോലെ, തൊഴിലും നടന്റെ അവകാശങ്ങളും നിഷേധിക്കപ്പെ
ടുന്നതു മനസ്സിലാക്കാന്‍ സിനിമയുടെ രസതന്ത്രം അറിയണമെന്നില്ല എന്ന് മലയാളി തിരിച്ചറിഞ്ഞു.

തിലകനോടു നീതി കാണിക്കണം എന്ന് വളരെ സൗമ്യമായാണ് അഴീക്കോടു ആദ്യം പറഞ്ഞത്.പക്ഷേ കുറ്റബോധം ഉള്ളിലുള്ളതുകൊണ്ട് പലര്‍ക്കും തുള്ളല്‍ തുടങ്ങി.നിര്‍മ്മാതാക്കളെ പറ്റിച്ചും സഹനടന്മാരെ കബളിപ്പിച്ചും താരങ്ങള്‍ക്കും താരസംഘടനയ്ക്കും മാനക്കേടുണ്ടാക്കിയ ദിലീപിനെതിരെ ഇന്നേവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഫാന്‍സ് പട എന്ന ഇത്തിള്‍ക്കണ്ണികളെക്കുറിച്ച് ആദ്യം പറഞ്ഞ ജഗതിയ്ക്കെതിരെ സൂപ്പര്‍സ്റ്റാറുകളും "അമ്മ"യും 'കമാ'ന്നു മിണ്ടിയി
ട്ടില്ല. അപ്പോള്‍ നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കാന്‍ എന്തെങ്കിലും ചെയ്യണം.അഴീക്കോടിനെ വിരട്ടിക്കളയാം എന്ന് അവരുടെ കൊച്ചു ബുദ്ധി ഉപദേശിച്ചു.സിനിമാ സ്റ്റൈലില്‍ "വഴിമാറടാ മുണ്ടക്കല്‍ ശേഖരാ"എന്നു പറയാനുറ
ച്ച് ഫോണ്‍ വിളിച്ചപ്പോള്‍ സംഗതിയാകെ മറിഞ്ഞു.യാതൊരു ക്ഷോഭവുമില്ലാതെ,"മോഹന്‍ ലാലും മമ്മൂട്ടിയും വലിയ നടന്മാരല്ലെ.നിങ്ങള്‍ വേണ്ടേ തിലകന്റെ പ്രശ്നം പരിഹരിക്കാന്‍ മുന്‍ കൈ എടുക്കേണ്ടത്?നിങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ചാല്‍ തീരാവുന്ന കാര്യമല്ലേ ഉള്ളു?"എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു മുമ്പില്‍ സൂപ്പര്‍ സ്റ്റാര്‍ നിരായുധനായി."തിലകന്‍ ചേട്ടനോട് ആരു പറയും?"എന്ന താരസംശയത്തിന് "തിലകനോട് ഞാന്‍ പറയാം"
എന്ന് അഴീക്കോട് വാക്കും കൊടുത്തു.

മാദ്ധ്യങ്ങള്‍ വഴി ഈ വിവരം പുറത്തു വന്നപ്പോഴാണ് സൂപ്പര്‍സ്റ്റാര്‍ അപകടം മണത്തത്."അമ്മ"യുടെ സെക്രട്ടറി
യായ താന്‍ പ്രസിഡന്റായ ഇന്നസെന്റിനോടു പോലും ആലോചിക്കാതെയാണ് പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞ
ത്.രക്ഷപ്പെടാന്‍ ഒറ്റ വഴിയേ ഉള്ളു.താന്‍ അങ്ങനെ അഴീക്കോടിനോടു പറഞ്ഞിട്ടില്ല എന്ന് തറപ്പിച്ചങ്ങ് പറയുക.
"മാഷിന് മതിഭ്രമമാണ്.അദ്ദേഹം പറഞ്ഞത് ഒരു അമ്മാവന്‍ തമാശയായിട്ട് എടുത്താല്‍ മതി"എന്നയി മോഹന്‍ ലാല്‍.മുമ്പ് മുഖ്യമന്ത്രിയുടെ ശബ്ദത്തില്‍ ഏതോ മിമിക്രിക്കരന്‍ അഴീക്കോടിനെ പറ്റിച്ച കഥയറിയാവുന്നവര്‍ ഇതും ആരെങ്കിലും പറ്റിച്ചതാകാമെന്നു ധരിച്ചുകൊള്ളുമെന്ന് മോഹന്‍ ലാലിന്റെ സിനിമാബുദ്ധി വിചാരിച്ചു.പക്ഷേ കാണാതെ പഠിച്ചു വച്ച ഡയലോഗുകള്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ മറന്നുപോയി. സത്യം വെളിച്ചത്തു വന്നു.
എല്ലാവരും ഇന്നസെന്റിനെപ്പോലെ എട്ടാം ക്ലാസ്സും തട്ടിപ്പുമല്ലല്ലോ.

വാസ്തവം പുറത്തായപ്പോള്‍ അഴീക്കോടിനെതിരെ ആക്രോശമായി.അയാള്‍ ആരാണ് സിനിമരംഗത്തെ പ്രശ്നങ്ങള്‍ക്കു മദ്ധ്യസ്ഥത വഹിക്കാന്‍?എന്നായി ക്ഷുഭിതനായ സൂപ്പര്‍ സ്റ്റാര്‍.പുസ്തകം എഴുതിയെന്നു വിചാരിച്ച് ഒരാള്‍ മഹാനാകു
മോ?തുടങ്ങി തരം താണ ചന്തവര്‍ത്തമാനങ്ങള്‍ വരെ അഴീക്കോടിനെതിരെ മോഹന്‍ ലാലിന്റെ മോഹന വദന
ത്തില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങി.എരി കേറ്റാന്‍ റ്റി.പത്മനാഭനെപ്പോലുള്ള കോടാലിക്കൈകളും കൂടി ആയപ്പോള്‍ രംഗം കൊഴുത്തു.

അര നൂറ്റാണ്ടിലേറെക്കാലം അദ്ധ്യാപനത്തിന്റെ വിവിധ മേഖലകളില്‍ വിജയകരമായി പ്രവര്‍ത്തിച്ച ഡോ. സുകുമാര്‍
അഴീക്കോടിനെപ്പോലുള്ള ഒരു അദ്ധ്യാപക ശ്രേഷ്ഠനെപ്പറ്റി അമാന്യമായ തെരുവു സാഹിത്യം വിളമ്പി സ്വയം വെളിപ്പെ
ടുകയായിരുന്നു മോഹന്‍ലാല്‍.ഒരു വലിയ നടന്റെ മേക്കപ്പല്ല,മുഖം മൂടിയാണ് ,വികല പ്രതികരണങ്ങളിലൂടെ അഴി
ഞ്ഞു വീണത്.മഹത്തായ കഥാപാത്രങ്ങളെ മഹാനടന്മാര്‍ അഭിനയിച്ചു ഫലിപ്പിച്ചത് ,അവരുടെ ആകാരം മാത്രമല്ല ആശയവും സ്വാംശീകരിച്ചിട്ടാണെന്നാണ് ജനം ധരിച്ചിട്ടുള്ളത്.മോഹന്‍ ലാലിനെക്കുറിച്ചും അങ്ങനെയാണ് കരുതിയി
രുന്നതും.സിനിമയില്‍ ഡയലോഗ് കാണാതെ പഠിച്ചു പറയുന്ന പോലെയാണ് പ്രൊഫസര്‍ പണിയെന്ന് വിളിച്ചു കൂവിയതില്‍ നിന്നും മഹാനടന്റെ ചെമ്പു തെളിഞ്ഞു പോയി.

ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെടാറുള്ള ഭേദപ്പെട്ട പോസ്റ്റുകളുടെ യഥാര്‍ത്ഥ കര്‍തൃത്വത്തെ ക്കുറിച്ചും ഇപ്പോള്‍
സംശയിക്കേണ്ടിയിരിക്കുന്നു.സിനിമയില്‍ സ്റ്റണ്ട് രംഗങ്ങളും സാഹസിക രംഗങ്ങളും ഡൂപ്പിനെ വച്ച് അഭിനയിപ്പിക്കുന്ന
തു പോലെ സൂപ്പര്‍ സ്റ്റാറിന്റെ ബ്ലോഗിലെ എഴുത്തും ഡൂപ് സൃഷ്ടികളാകുമോ?

ഫാന്‍സ് അസ്സോസിയേഷന്‍ എന്ന പേരില്‍ സൂപ്പര്‍ സ്റ്റാറുകള്‍ വളര്‍ത്തുന്ന ഗുണ്ടാപ്പടകള്‍ കോലം കത്തിച്ചാല്‍ ചാരമാകുന്നതല്ല സുകുമാര്‍ അഴീക്കോട് എന്ന മഹാമേരു.അമൃതാനന്ദമയി മാരെ അമ്മ എന്നു വിളിച്ച് കാല്‍ കഴുകി കുടിച്ചും കുമ്പിട്ടും നടക്കുന്ന മോഹന്‍ ലാലിന് എങ്ങനെയാണ് 'തത്ത്വമസി' യുടെ മഹത്വം മനസ്സിലാകുക?

സൂപ്പര്‍ സ്റ്റാറുകളും അവരുടെ കൂലിപ്പട്ടാളങ്ങളും കൂലി എഴുത്തുകാരും കൂടി മലയാള സിനിമയെ എത്ര വലിയ ഗര്‍ത്ത
ത്തിലാണ് തള്ളിയിട്ടിരിക്കുന്നത് എന്ന് ഗൗരവമായി ചിന്തിക്കുവാന്‍ ഈ വിവാദം വഴിതെളിച്ചിട്ടുണ്ട്.എന്തായാലും സുകുമാര്‍ അഴീക്കോട് എന്ന പൊതു ശത്രുവിനെ കിട്ടിയതു കൊണ്ട് മോഹന്‍ലാലിനെതിരെ മമ്മൂട്ടിയുടെയും മമ്മൂട്ടിയ്ക്കെ
തിരെ മോഹന്‍ ലാലിന്റെയും ഫാന്‍സ് ഗുണ്ടകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കും സിനിമാ അലങ്കോലപ്പെടുത്തലുകള്‍ക്കും ചെറിയ ശമനമുണ്ടായിട്ടുണ്ട്.അത്രയെങ്കിലും പ്രയോജനം സിനിമ കാണാത്ത അഴീക്കോ
ടിനെക്കൊണ്ട് സിനിമാ ലോകത്തിനുണ്ടായല്ലോ? തിലകന്‍ പ്രശ്നവും അങ്ങനെ സിനിമാക്കാര്‍ തന്നെ പരിഹരിക്കുമെ
ന്നു പ്രതീക്ഷിക്കാം.



Fans on the page

Saturday, February 13, 2010

ചാനല്‍ മുന്‍ഗണനകള്‍

ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ.കെ എന്‍.രാജ്,ഫെബ്രുവരി 10 ന് അന്തരിച്ചു.അന്നു തന്നെയാണ്
സിനിമാ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയും മരിച്ചത്.പ്രകൃതി ദുരന്തങ്ങളും മരണവും കൊലപാതകവും ആഘോഷമാക്കുവാന്‍ കാത്തിരുന്ന ചാനലുകള്‍ക്ക്,വിശേഷിച്ച് ന്യൂസ് ചനലുകള്‍ക്ക്,അടുത്തയിട വീണുകിട്ടിയ വലിയ ഒരു കനിയായിരുന്നു ഡോ.കെ എന്‍.രാജിന്റെ മരണ വാര്‍ത്ത.കേരളത്തിന്റെ മഹാനായ പുത്ര
ന് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആ വാര്‍ത്ത എല്ലാ ചാനലുകളും സമ്പ്രേഷണം ചെയ്തു.അപ്പോഴാണ് ഗിരീഷ്
പുത്തഞ്ചേരിയുടെ മരണം സംഭവിക്കുന്നത്.

ഉണക്കില തിന്നുകൊണ്ടിരുന്ന ആട് പച്ചില കണ്ടപ്പോഴെന്നതു പോലെ,ഡോ.രാജിനെ വഴിയില്‍ ഉപേക്ഷിച്ച് ഗിരീഷ് പുത്തഞ്ചേരിയുടെ പിറകേ പോയി ചാനലുകള്‍.85 വയസ്സുള്ള ഡോ.കെ.എന്‍.രാജിനേക്കാള്‍ 45 കാരനായ ഗിരീഷി
ന്റെ മരണം നടുക്കമുണ്ടാക്കുന്നതാണ്.സിനിമാ രംഗവുമായി ബന്ധപ്പെട്ട വ്യക്തിയാകുമ്പോള്‍ ജനപ്രിയതയും ഏറും.
പുതിയ മരണത്തിന്,മുമ്പു നടന്ന മരണത്തെക്കാള്‍ വാര്‍ത്താ പ്രാധാന്യം കൂടും എന്നതും ശരിയാണ്.രണ്ടാമത്തെ മരണം റിപ്പോര്‍ട്ടു ചെയ്തു കഴിയുന്നതോടെ അതും പഴയതായി മാറും.പിന്നെ മരണപ്പെട്ട വ്യക്തിയുടെ നില അനുസ
രിച്ച് മുന്‍ ഗണന തീരുമാനിച്ചു വേണം തുടര്‍ സമ്പ്രേഷണം.അതാണ് മര്യാദ.

മിക്കവാറും എല്ലാചാനലുകളും സിനിമായുടെ മായിക വലയത്തില്‍ പെട്ട് പുത്തഞ്ചേരിയുടെ മരണാനന്തര ദൃശ്യങ്ങള്‍ നല്‍കാനാണ് തുനിഞ്ഞത്.ഡോ.രാജിന്റെ മരണാനന്തര വാര്‍ത്തകള്‍ ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുക്കി.പകരം മറ്റേ മരണം ലൈവാക്കി.

ഗിരീഷ് പുത്തഞ്ചേരി ഭേദപ്പെട്ട ഗാന രചയിതാവായിരുന്നു.ഒരുപിടി നല്ല ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.സമീപ കാല മലയാള സിനിമയുടെ അവിഭാജ്യ വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു എന്നു തന്നെ പറയാം.പക്ഷേ ഡോ.കെ.എന്‍.രാജിനെ അധ:കരിക്കത്തക്ക മഹത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് അദ്ദേഹ
ത്തിന്റെ കടുത്ത ആരാധകര്‍ പോലും പറയില്ല.

ഒന്നാം പഞ്ചവത്സര പദ്ധതി മുതല്‍ ഭാരതത്തിന്റെ ആസൂത്രണത്തിനു ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖന്‍,ജവഹര്‍ലാല്‍ നെഹ്രു മുതല്‍ നരസിംഹ റാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവ്,ധനകാര്യ കമ്മീഷന്‍ അംഗം,18 വര്‍ഷം ഡല്‍ഹി സര്‍ വ്വകലാശാലയില്‍ പ്രൊഫസര്‍, ഡല്‍ഹി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍,
തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച പ്രതിഭാധനനായിരുന്നു ഡോ.കെ.എന്‍ രാജ്.ഡല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന അദ്ദേഹമാണ് കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡെവലപ് മെന്റ് സ്റ്റഡീസ്(സി.ഡി.എസ്) സ്ഥാപിക്കുവാന്‍ മുന്നിട്ടു നിന്നതും. അന്നത്തെ മുഖ്യമന്ത്രി സ.സി.അച്യുതമേനോന്റെ ക്ഷണമനുസരിച്ച് ഇവിടെ വന്ന അദ്ദേഹം സി ഡി.എസ്സ് സ്ഥാപിക്കുക മാത്രമല്ല അതിന് അന്താരാഷ്ട്ര പ്രശസ്തിയും അംഗീകാരവും നേടിക്കൊടു ക്കുകയും ചെയ്തു.ഡല്‍ഹി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദം ഉപേക്ഷിച്ചാ
ണ് സി ഡി എസ്സ് സ്ഥാപിക്കുവാന്‍ കേരളത്തില്‍ എത്തിയതെന്നു കൂടി ഓര്‍ക്കണം.

ആധുനിക ഭാരതത്തിന്റെ വികസനപ്രക്രിയയ്ക്ക് അടിസ്ഥാനമിട്ടവരുടെ കൂട്ടത്തില്‍ പ്രമുഖനായ ഈ വിഖ്യാത സാമ്പത്തി
കശാസ്ത്ര പ്രതിഭയ്ക്ക് ഒരു പകരക്കാരന്‍ അടുത്തെങ്ങും ഉണ്ടാകാന്‍ പോകുന്നില്ല.ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട
മഹാനായ കേരളീയനെയാണ് ചാനലുകള്‍ സിനിമാക്കാര്‍ക്കു വേണ്ടി അവഗണിക്കുകയോ പിന്നിലാക്കുകയോ ചെയ്തത്.
അതു വഴി ഡോ. രാജിനെ മാത്രമല്ല ഗിരീഷ് പുത്തഞ്ചേരിയേയും അവഹേളിക്കുകയണ് ചെയ്തതെന്ന് ചാനല്‍ പൈങ്കി
ളികള്‍ അറിയുന്നില്ല.

ഡോ.കെ.എന്‍.രാജിന്റെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഓര്‍മ്മയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.

Fans on the page