Total Pageviews

Saturday, August 29, 2009

ജഡ്ജിക്കുപ്പായമിട്ട അല്മായക്കാരന്‍



കര്ണ്ണാടക ചീഫ് ജസ്റ്റിസ് ആയിരിക്കെ ജ.സിറിയക് ജോസഫ് ബംഗലൂര് ഫോറന്സിക് ലാബ് സന്ദര്ശിക്കുകയും നാര്ക്കോ പരിശോധനയില്‍ പരിപൂര്ണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നത്രേ.അഭയ കൊലക്കേസ് പ്രതികളെ നാര്ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയ ഡോ.മാലിനിയുടെ ഈ വെളിപ്പെടുത്തല്‍ സിബിഐ ആണ് കോടതി മുമ്പാകെ ബോധിപ്പിച്ചത്.ലാബിന്റെ സന്ദര്ശക ഡയറിയിലും മറ്റു രേഖകളിലും നിന്ന് ജഡ്ജിയുടെ സന്ദര്ശനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

ശ്രീ.സിറിയക് ജോസഫ് ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയാണ്.അദ്ദേഹത്തിന്റെ സന്ദര്ശനം കഴിഞ്ഞിട്ട് ഏറെ
നാളായി.അള മുട്ടി സിബീഐ പുറത്തു വിടുന്നതു വരെ ഈ സന്ദര്ശന വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല.
ഉന്നതന്മാരുടെ ഉറക്കറ രഹസ്യങ്ങള്‍ വരെ ഗവേഷണം ചെയ്ത് പരസ്യപ്പെടുത്താന്‍ ഉത്സാഹം കാട്ടാറുള്ള വാര്ത്താ മാദ്ധ്യമങ്ങള്‍ ഈ വി ഐ പി സന്ദര്ശന കഥ അറിഞ്ഞതേ ഇല്ല. ഇതില്‍ നിന്നു തന്നെ എത്രമാത്രം നിഗൂഢമായിട്ടാണ് ന്യായാധിപ ശ്രേഷ്ഠന്‍ പരിപാടി ആസൂത്രണം ചെയ്തിരുന്നത് എന്ന് വ്യക്തമാണ്.

ബഹു.ചീഫ് ജസ്റ്റിസ്സിന്റെ ബഞ്ചിലോ കര്ണ്ണാടക ഹൈക്കോടതി മുമ്പാകെയോ ഉള്ള ഏതെങ്കിലും കേസില്‍
വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് നാര്ക്കോ പരിശോധനയുടെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കാനായിരുന്നോ ഈ സന്ദര്ശനം?സുപ്രീം കോടതിയോ കേന്ദ്ര, സംസ്ഥാന സര്ക്കാരുകളോ ചുമതലപ്പെടുത്തിയിട്ടായിരുന്നോ ?
അല്ലെങ്കില്‍ "കേവലം ഒരോമനക്കൗതുകം"?അങ്ങനൊക്കെയാണ്,മുമ്പെങ്ങും പേരുദോഷം കേള്പ്പിച്ചിട്ടില്ലാത്ത ഇദ്ദേഹത്തിന്റെ നടപടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിചാരിച്ചത്.

പക്ഷേ കത്തോലിക്കാ അല്‍മായക്കാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് ജ.സിറിയക് ജോസഫ് നടത്തിയ
പ്രഭാഷണത്തോടെ ജഡ്ജിക്കുപ്പായത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന സഭാ വിശ്വാസി പുറത്തു ചാടി."സഭയോടുള്ള തന്റെ വിശ്വാസവും കൂറും പറയുടെ കീഴില്‍ കമഴ്ത്തി വയ്ക്കേണ്ടതല്ല "എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.മത്രമല്ല ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍ എന്നും മറ്റും അല്‍മായക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.സഭയുടെ യുവജന സംഘടനയുമായി ഒന്നര ദശാബ്ദത്തിലേറെ നീണ്ട നേതൃ ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

പറയുടെ മുകളില്‍ തന്റെ സഭാ വിധേയത്വം കത്തിച്ചു വച്ച് വിശ്വാസികളോട് ഐക്യ ദാര്‍ഢ്യം വിളംബരം ചെയ്യുന്ന
ആവേശം കണ്ടപ്പോള്‍ ബഹു.ജഡ്ജി റിട്ടയര്‍ ചെയ്തു കാണുമെന്നാണ് കരുതിയത്.ഇല്ല അദ്ദേഹം ഇപ്പോഴും സുപ്രീം കോടതി ജഡ്ജിയാണ്.

അപ്പോള്‍, ലാബ് സന്ദര്‍ശിച്ചതും അഭയ കൊലക്കേസ് പ്രതികളുടെ നാര്‍ക്കോ പരിശോധനയെ കുറിച്ച് അന്വേഷിച്ചതും മറ്റും എന്തിനാണെന്നും എന്തുകൊണ്ടാണെന്നും ഒരു വിധം തെളിഞ്ഞു വരുന്നുണ്ട്.
ജനത്തിനറിയേണ്ടത് ജഡ്ജിയദ്ദേഹത്തിന് ശമ്പളവും മറ്റു സൗകര്യങ്ങളും നല്‍കുന്നത് സര്‍ക്കാരാണോ
സഭയാണോ എന്നാണ്.സര്‍ക്കാരാണ് എന്നാണ് ഇതു വരെയുള്ള അറിവ്.അങ്ങനെയാണെങ്കില്‍ നഗ്നമായ അധികാര
ദുര്‍വിനിയോഗമാണ് ജഡ്ജി നടത്തിയത്.നീതി പീഠത്തെയും ന്യായാധിപ പദവിയേയും അദ്ദേഹം കളങ്കപ്പെടുത്തിയിരിക്കുന്നു.ഒപ്പം സഭയെ പരിഹാസകഥാ പാത്രവുമാക്കി.

ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്ന്‍ ഉപദേശിച്ച ജഡ്ജി,ജീവിതം കാണാന്‍ തുടങ്ങും മുമ്പേ ജീവിക്കാന്‍ അനുവദിക്കാതെ ഏതാനും കിരാതര്‍ ഇല്ലായ്മ ചെയ്ത ഒരു സാധു കന്യാസ്ത്രീയുടെ ആത്മാവിന്ന് നിത്യ ശാന്തി നേരാനോ,കൊടും പാപികളായ ആ സാമൂഹ്യവിരുദ്ധരെ നുണപരിശോധനയ്ക്കു വിധേയരാക്കിയ
ദൃശ്യങ്ങള്‍ കണ്ടു സന്തോഷിക്കാനോ ലാബില്‍ പോയത്?സഭയുടെ തിരു വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന പ്രതികളെ
രക്ഷിക്കാനായിരുന്നു ആ യാത്ര എന്നേ സാഹചര്യത്തെളിവുകളില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുന്നുള്ളൂ.
വധിക്കപ്പെട്ട കുഞ്ഞാടിനൊപ്പമല്ല ;ഘാതകരെന്നു സംശയിക്കുന്ന ഇടയപ്രമാണികള്‍ക്കൊപ്പമാണ് തങ്ങളെന്ന് വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും വിശുദ്ധ പിതാക്കന്മാര്‍ ഇതിനകം പല പ്രാവശ്യം തെളിയിച്ചതാണ്.അവരുടെ വിനീത വിധേയനായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ട ബഹു. ജഡ്ജിയുടെ കൂറ് ആരോടായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഈ ന്യായാധിപന്റെ ബഞ്ചില്‍ അഭയകൊലക്കേസ് എത്തിയാല്‍ എന്തായിരിക്കും സ്ഥിതി?അഭയക്കേസ് വേണ്ട. ഒരു വശത്തു സഭയും മറു വശത്തു നീതി പീഠവും ഏറ്റുമുട്ടുന്ന ഒരു കേസ്സാണെന്നിരിക്കട്ടെ.ആരോടാണ് ഇദ്ദേഹം നീതി പുലര്‍ത്തുക? പരമോന്നത നീതി പീഠത്തോടോ പരിശുദ്ധ സഭയോടോ?

രണ്ടു യജമാനന്മാരെ ഒരേ സമയം സേവിക്കാന്‍ കഴിയില്ലെന്ന് ബൈബിളില്‍ തന്നെ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട്
ജഡ്ജിയുടെ കറുത്ത കുപ്പായം ഊരിക്കളഞ്ഞ് സഭയുടെ വെളുത്ത വസ്ത്രം ധരിക്കുകയാണ് ജ. സിറിയക് ജോസഫ്
ചെയ്യേണ്ടത്.ചോറിങ്ങും കൂറങ്ങും എന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതല്ല.
Fans on the page

Friday, August 21, 2009

ശ്രീനാരായണന്റെ ലേബലില്‍


tIcfIuapZn {]kn²oIcn¨ Hê {io\mcmbW UbdIvädn Fì tI«m F´mWv [cnçI? {io\mcmbW Kpêhnsâ PohnXhpw ZÀi\hpw IrXnIfpw AS§p¶ Hê d^d³kv {KÙw F¶mbncnçw.]t£ CXn {io\mcmbW³ ,]p«në ]oct]mse AhnShnsS am{Xta ImWm³ Ignbq.s\Spw æ¶w tKm]meIrjvW³ ]e Xes¡«n cNn¨ teJ\§fn {io\mcmbWsâ PohnXhpw ZÀi\hpw HXp§pw.._m¡n `mKw apgphëw shÅm¸Ån, tKmæew tKm]me³,
tUm.A\nê²³(Atacn¡) XpS§nb ""Cugh inh·m''êsS {]XnjvTIfmWv.

shdpsX tam£¯në {]XnjvTn¨Xà F¶mWv Adnbm³ IgnªXv.]cky¡qenbn\¯n \à XpI hkqem¡nbn«mWv Cu {]XnjvTIsfÃmw \S¯nbn«pÅXt{X.Cu _lphÀ® ]cky {]XnjvTIfpsS CSbn \nìw {io\mcmbWs\ കണ്ടു]nSnçI hfsc {]bmkw. കണ്ടു]nSn¨mtem?

s\Spw æ¶w tKm]meIrjvW³, Kpêhns\çdn¨v aäpÅhÀ FgpXnbXn\v A¸pdw Hìw ]dªn«nsÃwInepw hnIes¸Sp¯nbn«nÃ.F¶m {io\mcmbW IrXnIfnteç ISçt¼mÄ ØnXn amdpì.A¨Sn¸nimNnsâ XmÞhamWhbnÂ.

""{iohmkptZhmãI''¯nse cണ്ടാas¯ tÇmI¯nse cണ്ടാas¯ hcn
""tKm]oP\mwK Ia\ob \nPmwK kwK'' F¶mWv.UbdIvädnbn F¯nbt¸mÄ AXv C§s\ Bbn:
""tKm]oP\mwK Iaob \nPmwK kwK''. "Ia\ob' ç ]Icw "Iaob'.hr¯hpw t]mbn AÀ°hpw t]mbn.

AtX IrXnbnse Xs¶ Bdmw tÇmI¯nse
""sshcmIcmab hntcm[IcmP iutc'' F¶ ]mZw
""sshcmIcamb hntcm[IcmPiutc'' F¶mWv A¨Sn¨n«pÅXv. "sshcmIcmab', ]{X]ÞnXsâ ssI¿nse¯nbt¸mÄ "sshcmIcamb' F¶ asämcÀ°apÅ X\n KZy{]tbmKambn amdn.

C§s\ sXäpIÄ Nqണ്ടി¡mWn¡³ XpS§nbm ]e t»mKpIÄ thണ്ടിhêw AXp ]qÀ¯nbm¡m³.{]amZ§fpw kvJenX§fpw {io\mcmbW IrXnIfn am{XamsWì [cn¡êXv.Kpê `àbmbnê¶ {]kn² Ihb{Xn apXpæfw ]mÀÆXn A½sb ædn¨pÅ ædn¸nemWv asämê ]nimNp hnfbm«w .

AhêsS {io_p²NcnXw ""FUzn³ Act\miknsâ'' sseäv Hm^v GjybpsS hnhÀ¯\amWt{X! Bc¸m Cu ""FUzn³ Atcm\ikv''? "sseäv Hm^v Gjy'bpsS IÀ¯mhv FUzn³ BÀtWmÄUv BWv.At±lw UbdIvädn kwhn[mbIêsS XtemSteät¸mÄ ""Act\mikv'' Bbn ]cnWan¨p."AÀikv" BImªXv `mKyw!!apXpæfw ]mÀÆXn A½bpw FUzn³ BÀtWmÄUpw Pohn¨ncn¡m¯Xp \¶mbn.

\mcmbW Kpêhnsâbpw apXpæfw ]mÀÆXn A½bpsSbpw FUzn³ BÀtWmÄUnsâbpw aäpw ssI¿n \nì ]cky¡qen ]änbn«ÃtÃm Ahscçdn¨v FgpXnbXv F¶ Hê tNmZyw {]km[IêsS `mK¯p \nìw Dണ്ടmbn¡qSmbvIbnÃ. _lp hÀ® æSpw_ Nn{X§fpw _lp[m hÀ®n¡s¸« æSpw_ ]pcmW§fpw H¸w I\s¸« XpIbpw ImgvNh¨hêsS t]êw CXp t]mse Ae¼m¡nbmtem ? F¶ adp tNmZyamWv AXnëÅ adp]Sn._meN{µ³ F¶ Hê JZdpImcsâ _lp hÀ® Nn{X¯në apIfn A¨Sn¨ncnç¶Xv ""_me{µ³'' F¶mWv.A§s\ AwK`wKw h¶ t]êambn F{X F{X km[p¡fmb kzbw {]ZÀiIÀ!!ssIbnenê¶ Imip sImSp¯v ISnç¶ ]«nsb hm§nb lX`mKyÀ!{io\mcmbW UbdIvädnbpsS cണ്ടാw ]Xn¸nemWv C¸dª ]cm{Ia§Ä Iണ്ടXv.At¸mÄ F{X {i²tbmSpw ipjv¡m´ntbmSpamWv Cu d^d³kv {KÙw X¿mdm¡s¸«sX¶v Duln¡mw;H¶mw ]Xn¸v F§s\ Bbnês¶ìw.

]pgp¡tf¡mÄ \nIrãambn Pohn¨p h¶ Hê P\XbpsS tamN\¯në thണ്ടnbmWv Xsâ t]ê]tbmKn¡m³ BZyambn {io\mcmbWKpê AëhmZw \ÂInbXv.A§s\ cq]w sImണ്ട
Fkv.F³.Un.]n tbmKw t]mepw Pohn¨ncns¡¯s¶ At±l¯ hnäp Imim¡m³ XpS§nbnêì.
At¸mÄ ]ns¶ kam[nç tijapÅ AhØ ]dtbണ്ടtÃm. em`w sIm¿mëÅ \à {_mâmWv Cìw {io\mcmbW³ F¶v tIcfIuapZnbpsS Cu UbdIvädnbpw sXfnbnçì.

\mcmbWKpê`à·mêsSbpw injy·mêsSbpw Im]Sys¯ ]cnlkn¨psImണ്ട് kn hn æªpcma³ FgpXnb Hê tÇmIw GXmണ്ടn§s\bmWv:
""IÅp sN¯nsbSpt¡Ww
Nmcmbw hmän hnÂt¡Ww
രണ്ടുaåw `pPnt¡Ww
kzman ]mZw Pbnt¡Ww''.
tIcfIuapZnbpsS C¶s¯ {]hÀ¯Isc Dt±in¨mtWm AXnsâ Øm]I ]{Xm[n]cmbnê¶ kn.hn.æªpcma³ CutÇmIw cNn¨sX¶v ,AhÀ {]kn²oIcn¨ ""{io\mcmbW UbdIvädn''Hê {]mhiyw aറി¨p t\mç¶ BÀçw tXmìw.

Friday, August 14, 2009

അപൂർണ്ണമായ രാമായണപാരായണം

പണ്ടു പഞ്ഞക്കർക്കിടകം എന്ന്‌ ആക്ഷേപിക്കപ്പെട്ടിരുന്ന കർക്കിടകമാസം ഇപ്പോൾ പുണ്യമാസമായിട്ടാണ്‌ അറിയപ്പെടുന്നത്‌.അദ്ധ്യാത്മരാമായണ പാരായണം കൊണ്ട്‌ കേരളത്തിലെ ഭൂരിഭാഗം ഹൈന്ദവ ഭവനങ്ങളും
മുഖരിതമാകുന്നതിനാലാണ്‌ കർക്കിടകത്തിന്‌ പേരുദോഷം മാറിക്കിട്ടിയതെന്നു തോന്നുന്നു.പാവപ്പെട്ടവന്‌ ഇന്നും കർക്കിടകം പട്ടിണിയുടെ തന്നെ മാസമാണെന്ന കാര്യം വേറേ.കർക്കിടകാരംഭത്തിൽ "ഇനി ഭക്തിസാന്ദ്രമായ സന്ധ്യകൾ"എന്ന്‌ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച നാളുകൾ അവസാനിക്കാറായി.പ്ക്ഷേ രാമകഥ മുഴുവൻ ഈ ഭക്ത ശിരോമണികൾ വായിക്കാറില്ല എന്നതാണു സത്യം.

ശ്രീരാമ പട്ടാഭിഷേകത്തോടെ രാമായണ പാരായണം നിർത്തുകയാണു പതിവ്‌.സീതാപരിത്യാഗമില്ലാതെ ശ്രീരാമ കഥ പൂർണ്ണമാകില്ല.ആഭാഗം വായിക്കാതെയാണ്‌ കർക്കിടക മാസത്തിനു തിരശ്ശീല വീഴുന്നത്‌.ഭക്തി മൂത്താൽ ഈശ്വരാവതാര കഥ പാതിവച്ച്‌ അവസാനിപ്പിക്കാമോ?മറ്റൊരവതാരത്തിന്റെയും അത്ഭുത കഥകൾ ഇങ്ങനെ അന്ത്യം കാണാതെ നിർത്തിയിട്ടില്ലല്ലോ!

ഇന്ത്യയിലെ എന്നല്ല രാമകഥ പ്രചാരത്തിലുള്ള എല്ലാ രാജ്യങ്ങളിലെയും കൊച്ചു കുഞ്ഞുങ്ങൾക്കു വരെ രാമൻ സീതയെ ഉപേക്ഷിച്ച കഥ അറിയാം.സീതയെ ഉപേക്ഷിക്കുന്നത്‌ വിവരിക്കുന്നതാകട്ടെ ഉത്തര കാണ്ഡത്തിലും.ഉത്തര
രാമായണം പ്രക്ഷിപ്തമായതിനാലാണ്‌ അത്‌ വായിക്കാത്തത്‌ എന്നാണ്‌ ഒരു ന്യായീകരണം പഞ്ഞു കേൾക്കുന്നത്‌.ഈ വാദം യുക്തിക്കും കഥാഗതിക്കും നിരക്കുന്നതല്ല

രാമായണകർത്താവായ വാല്മീകി തന്നെ ഈ ഭാഗത്ത്‌ നേരിട്ടെത്തുകയും സീതയ്ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട്‌.ഭക്തി വളർത്താൻ വേണ്ടി രചിക്കപ്പെട്ട അദ്ധ്യാത്മ രാമായണത്തിന്റെ കർത്താവും ഉത്തരരാമായണം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്‌.അദ്ധ്യാത്മ രമായണം വിവർത്തനം ചെയ്ത എഴുത്തച്ഛനും ഉത്തര രാമായണം ഒഴിവാക്കിയില്ല.മഹാകവി വള്ളത്തോളിന്റെ വാല്മീകിരാമായണ തർജ്ജമയിലും ഉത്തരഭാഗമുണ്ട്‌.മഹാകവി കുമാരനാശാനാകട്ടെ,ഉപേക്ഷിക്കപ്പെട്ട സീതയുടെ വിചാരധാരയെ ആസ്പദമാക്കി ഒരു കാവ്യം തന്നെ രചിച്ചു.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും വേദേതിഹാസങ്ങളിലും അവഗാഹം ഉണ്ടായിരുന്ന മഹാകവികളുടെ അംഗീകാരം തന്നെ മതി ഈ രാമായണഭാഗം പ്രക്ഷിപ്തമല്ലെന്നു വിശ്വസിക്കാൻ.പിന്നെ എന്തടിസ്ഥാനത്തിലാണ്‌ പുതിയ പുണ്യ
മാസ വായനക്കാർ പട്ടാഭിഷേകത്തോടെ രാമായണപാരായണം അവസാനിപ്പിക്കുന്നത്‌?

ബാക്കി ഭാഗം വായിച്ചാൽ ആദർശദൈവത്തിന്റെ തനിനിറം കേൾവിക്കാർക്കു മനസ്സിലാകും എന്നു വിചാരിച്ചിട്ടാണോ? യൗവ്വനാരംഭത്തിൽ അച്ഛന്റെ വാക്കു പാലിക്കാൻ ഭാര്യയുമൊത്തു കാട്ടിലേക്കു പോയ രാമനല്ല അയോദ്ദ്ധ്യയിൽ തിരികെ എത്തി സിംഹാസനാരൂഢനായ രാജാ ശ്രീരാമചന്ദ്രൻ.അധികാരമത്തു പിടിച്ച ഒരു ഭരണാധികാരിയായി മാ‍റുകയാണ്‌.സാകേതത്തിലെ സർവ്വ സുഖങ്ങളും ത്യജിച്ച്‌ തന്നോടൊപ്പം കാട്ടിലേക്കു വന്ന സീതയെ ആരോ പറഞ്ഞ അപവാദം കേട്ട്‌ പരിത്യജിക്കുന്നു.ബ്രാഹ്മണ കുമാരന്റെ മരണത്തിനു കാരണം ശൂദ്രൻ തപസ്സു ചെയ്യുന്നതാണെന്ന് പൗരോഹിത്യം ആരോപിച്ചപ്പോൾ ശംബൂകന്റെ തലയറുത്തു.സ്വന്തം ദാമ്പത്യ ജീവിതം പോലും വേണ്ടെന്നു വച്ച്‌ വനവാസത്തിനു കൂടെ ചെന്ന ലക്ഷ്മണനെപ്പോലും അവസാനം
ഉപേക്ഷിക്കുന്നു.

ആദർശവാനായ അവതാര പുരുഷന്റെമുഖം മൂടി അഴിഞ്ഞു വീഴുന്ന ഇത്തരം സംഭവപരമ്പര കേട്ട്‌ ഭക്തർ വിഭക്തരോ സംശയാലുക്കളോ ആയി മാറുമോ എന്നഭയം കൊണ്ടാണോ രാമായണ വായന പകുതി വഴിയില്‍ ഉപേക്ഷിച്ച്‌
"രാമ,രാമ," പാടി പായസം കഴിച്ചു പിരിയുന്നത്‌?





Fans on the page

Friday, August 7, 2009

വിവരക്കേടിന്റെ വയലാര്‍ സൂര്യന്‍

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നു് ആരോപിച്ചാണ് 1957 ലെ കേരള സര്ക്കാരിനെ കേന്ദ്രം പിരിച്ചു വിട്ടത്.
ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച ആ നടപടിയില്‍ ജവഹര്‍ ലാല്‍ നെഹ്രുവിനെ പ്പോലുള്ളവര് പില്ക്കാലത്ത് പശ്ചാത്തപിച്ചിട്ടുണ്ട്.കോണ്ഗ്രസ്സും മത,ജാതി സംഘടനകളും ചേര്ന്നു നടത്തിയ വിമോചന സമരത്തിന്റെ പേരിലായിരുന്നു പിരിച്ചു വിടല്‍.

ഭൂമുഖത്തു നിന്ന് കമ്യൂണിസത്തെ തുടച്ചു നീക്കാന്‍ കച്ചകെട്ടിയ അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എ യുടെ പണം പറ്റിക്കൊണ്ട് പ്രതിപക്ഷ കക്ഷികളും പള്ളിയും പട്ടക്കാരും കൂടി അഭിനയിച്ച നാടകമായിരുന്നു വിമോചനസമരം. ഇന്ത്യയിലെ അന്നത്തെ അമേരിക്കന്‍ അംബാസിഡറുടെ ആത്മകഥയിലൂടെയാണ് ലോകം ഈ നാണം കെട്ട ഒറ്റുകൊടുക്കലിന്റെ ഉള്ളൂകള്ളികള്‍ അറിഞ്ഞത്.

വാസ്തവം മനസ്സിലായതോടെ അല്പസ്വല്പം നാണവും മാനവും ഉള്ള കോണ്ഗ്രസ്സുകാരും വൈദികരും വിമോചന സമരത്തിന്റെ വീരസ്യം പറച്ചില്‍ അവസാനിപ്പിച്ചു.ചിലര്‍ തള്ളിപ്പറയുക പോലും ചെയ്തു.എന്നാല്‍ നാറ്റവും മണവും തിരിച്ചറിയാന്‍ കഴിവില്ലാത്ത ചില വൈദികപ്രമാണിമാരും കോണ്ഗ്രസ് നേതാക്കളും ആ ഒറ്റുനാടകത്തെ ച്ചൊല്ലി അഭിമാന പുളകിതരാകുകയാണ് ഇന്നും.പൗവ്വത്തില്‍ തിരുമേനിയെപ്പോലെ കമ്യൂണിസ്റ്റു വിരോധം രക്തത്തില്‍ അലിഞ്ഞു ചേര്ന്നിട്ടുള്ളവര്‍ ചാരപ്പണം പറ്റിയതില്‍ അഭിമാനിക്കുന്നതു മനസ്സിലാക്കാം.എന്നാല്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി സ്വയം വാഴ്ത്തുന്ന കേരളത്തിലെ ചില കോണ്ഗ്രസ്സുകാര്‍ ഇതേ മനോഭാവം വച്ചു പുലര്ത്തുന്നതാണ് അത്ഭുതം.

അതും സഹിക്കാം.ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയെ പിരിച്ചു വിട്ടതിന് പുതിയ കാരണങ്ങള്‍ വരെ കണ്ടെത്തി സ്വയം പരിഹാസ്യരാകുന്ന ചില നേതാക്കന്മാരുടെ വിവരക്കേട് പൊറുക്ക വയ്യ.കേരളത്തെ സ്വതന്ത്ര രാഷ്ട്രമാക്കാന്‍ കമ്യൂണിസ്റ്റു സര്ക്കാര്‍ ശ്രമിച്ചതുകൊണ്ടാണ് കേന്ദ്രത്തിന് ആ മന്ത്രിസഭയെ പിരിച്ചു വിടേണ്ടി വന്നതെന്നാണ് പുതിയ കണ്ടുപിടുത്തം.കണ്ടു പിടിച്ചത് മറ്റാരുമല്ല; ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും വിമോചനസമരത്തിന്റെ ഉല്പന്നവുമായ ശ്രീ. വയലാര്‍ രവി.അമേരിക്കന്‍ മോഡല്‍
സ്വതന്ത്ര തിരുവിതാം കൂര്‍ സൃഷ്ടിക്കാന്‍ തന്ത്രം മിനഞ്ഞ സി പി രാമസ്വാമി അയ്യര്‍ക്കെതിരേ സമരം ചെയ്ത കമ്യൂണിസ്റ്റുകാരെപ്പറ്റി ഇത്തരം ഒരു ആരോപണം ഉന്നയിക്കാന്‍, ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത മാത്രം പോരാ അസാമാന്യമായ തൊലിക്കട്ടി കൂടി വേണം.
ചുമ്മാതല്ല വി കെ എന്‍ ഇദ്ദേഹത്തെ "പുന്നപ്ര മന്തന്‍" എന്നു വിശേഷിപ്പിച്ചത്.

"അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന് ആവേശപൂര്‍ വ്വം മുദ്രാവാക്യം വിളിച്ച് നിറ തോക്കുകള്‍ക്ക് മുമ്പില്‍ വിരിമാറുകാട്ടി വയലാറിലെയും പുന്നപ്രയിലെയും ധീര ദേശാഭിമാനികല്‍ പിടഞ്ഞു വീഴുമ്പോള്‍ സിപിയുടെ പോലീസുകാരുടെ ഒറ്റുകാരായി മാറിയ ചിലര്‍ വയലാറില്‍ ഉണ്ടായിരുന്നു.അവരുടെ പാരമ്പര്യ വീര്യമാണ് വയലാര്‍ രവിയുടെ സിരകളില്‍ ഒഴുകുന്നത്.അല്ലെങ്കില്‍ ചാരപ്പണത്തിന്റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന ഒരു പഴയ പേക്കൂത്തിനെയും അതിന്റെ പേരില്‍ കേന്ദ്ര കോണ്ഗ്രസ് സര്ക്കാര്‍ നടത്തിയ ജനാധിപത്യ ഹത്യയേയും ന്യായീകരിക്കാന്‍ ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കില്ലായിരുന്നു.

സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന സിപിയുടെ സ്വപ്നം സാക്ഷാത് കരിക്കാന്‍ അദ്ദേഹത്തിന്റെ കാലുനക്കി നടന്നിരുന്നത് ഖദര്‍ കുപ്പായമിട്ട രവിയുടെ ആചാര്യന്മാരായിരുന്നു എന്നറിയാന്‍ സ. കെ.സി.ജോര്ജ്ജിന്റെ "പുന്നപ്ര വയലാര്‍ സമരചരിത്രം" വായിക്കണമെന്നില്ല;യഥാര്‍ത്ഥ കോണ്ഗ്രസുകാരനായിരുന്ന സി.കേശവന്റെ "ജീവിതസമരം" വായിച്ചാല്‍ മതി.

വായനാശീലമില്ലെങ്കില്‍ വേണ്ട.അറിവുള്ളവര്‍ പറയുന്നത് ചെവിക്കൊള്ളനുള്ള സന്മനസെങ്കിലും കാണിക്കണ്ടേ?അതെങ്ങനെ? കൂടെനില്ക്കുന്നവനെ കുപ്പിയിലിറക്കിയും കുതികാല്‍ വെട്ടിയും അധികാരമുള്ളവന്റെ പാദസേവ ചെയ്തും സ്ഥാനമാനങ്ങള്‍ സമ്പാദിക്കാമെന്നതല്ലെ ഇവരുടെ അനുഭവ പ്രമാണം!

വര്ഷങ്ങള്‍ മുമ്പ്,തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനില്‍ നിന്ന് വയലാര് രവി ഗര്ജ്ജിക്കുന്നു:"ശ്രീമാന്‍ കരുണാകരനെ തെരണ്ടിവാല്‍ കൊണ്ട് അടിക്കണം" എന്ന്.ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ നടന്ന കെപിസിസി പ്രസിഡന്റു തെരഞ്ഞെടുപ്പില്‍,
ഏ.കെ.ആന്റണിക്കെതിരെ കരുണാകരന്റെ നോമിനിയായി മത്സരിച്ചത് വയലാര്‍ രവി.അതുവരെ രണ്ടു മെയ്യും ഒറ്റ കരളുമായി നടന്നിരുന്നവരാണ് ആന്റണിയും രവിയും എന്നു കൂടി അറിയുമ്പോഴേ കുതികാല്‍ വെട്ടാനും കുതികാല്‍ നക്കാനും ഛര്‍ദ്ദിച്ചതു ഭക്ഷിക്കാനും വയലാറിലെ ഈ "വീരകേസരി" എത്ര സമര്‍ത്ഥനാണെന്നു മനസ്സിലാകൂ.

കൂടെപ്പിറപ്പിനെപ്പോലെ കൊണ്ടുനടന്നവനെ ചതിച്ചു വീഴ്ത്തിയ ആള്‍ക്ക് വിദേശിയുടെ ഒറ്റുകാശുപറ്റി സ്വന്തം നാടിന്റെ ഭരണകൂടത്തെ മറിച്ചിട്ട സമരാഭാസത്തെ ന്യായീകരിക്കാന്‍ യാതൊരു മനസ്സക്ഷിക്കുത്തും കാണില്ല. പക്ഷേ നാട്ടുകാരുടെ ചെലവില്‍ മന്ത്രിക്കസേരയിലിരുന്നു കൊണ്ട് പോക്കണം കേടു വിളിച്ചു പറയുമ്പോള്‍ ഇരിക്കുന്ന കസേരയുടെ വലിപ്പമെങ്കിലും ഓര്‍ക്കണം.



Fans on the page